ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5.30 ന് പൂജവെയ്‌പ് ആരംഭിക്കും. വിവിധ ദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർത്ഥികളുടെ പാഠ്യ പുസ്‌തകങ്ങളുമടക്കം സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തിൽ സമർപ്പിക്കും. സരസ്വതി ദേവിക്ക് നാല് ദിവസങ്ങളിലായി നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവി കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതി മണ്ഡപത്തിൽ സമർപ്പിക്കും.
വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും.
ആറാട്ടുപുഴയിലേയും സമീപ ദേശങ്ങളിലെയും ഭക്തർ ശാസ്താവിന് സമർപ്പിച്ച കാഴ്ചക്കുലകൾ കൊണ്ട് സരസ്വതി മണ്ഡപവും ക്ഷേത്ര നടപ്പുരയും ഗോപുരവും അലങ്കരിക്കും. ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.
ചിത്രം: ആറാട്ടുപുഴ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രകലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടം.