IJKVOICE

കൊലപാതകം പ്രതി റിമാന്റിലേക്ക്

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എറവ് ആറാംകല്ലിൽ അരിമ്പൂർ സ്വദേശിയായ പുളിക്കത്തറ വീട്ടിൽ മോഹനൻ 59 വയസ് എന്നയാളെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതി റിമാന്റിലേക്ക്….

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എറവ് ആറാംകല്ലിൽ ഇക്കഴിഞ്ഞ 22-ാം തിയതി ബൈക്കിൽ വന്നിരുന്ന ക്രസ്റ്റിയും സുഹൃത്ത് അക്ഷയും ബൈക്കിൽ വരുമ്പോൾ ആറാംകല്ല് യൂണിയൻ ഓഫീസിന് മുൻവശം വെച്ച് മരണപ്പെട്ട മോഹനൻ ബൈക്കിന്റെ മുന്നിൽ കയറി നിന്ന് കൈകാണിച്ചതിലുള്ള വൈരാഗ്യത്താൽ ക്രിസ്റ്റി ബൈക്കിൽ നിന്നിറങ്ങി മോഹനനുമായി ഇക്കാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ക്രിസ്റ്റി മോഹനനെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ച് ബലമായി റോഡിലേക്ക് തള്ളിയിട്ടതിൽ വെച്ച് മോഹനന്റെ തല റോഡിലിടിച്ച് ഗുരുതരമായി പരിക്ക് പറ്റി തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മോഹനൻ മരണപ്പെട്ടത്, ഇക്കാര്യത്തിന് അരിമ്പൂർ ആറാംകല്ല് സ്വദേശിയായ താണിക്കൽ ചാലിശ്ശേരി ക്രിസ്റ്റി 21 വയസ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രതി മയക്ക് മരുന്ന് ഉപയോഗിക്കുന്നതായി അറിവായിട്ടുള്ളതാണ്..

സംഭവത്തിന് ശേഷം ഒളിവിൽ പോയ ക്രിസ്റ്റിയെ കണ്ടെത്തുന്നതിനായി നടത്തിയ ശ്രമകരമായ അന്വേഷണങ്ങൾക്കും ശാസ്ത്രീയമായ അന്വേഷണങ്ങൾക്കും ഒടുവിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്റ്റിയെ അറസ്റ്റ് ചെയ്തത്.

ക്രിസ്റ്റിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സുബിന്ത്, അബിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണകുമാർ, DANSAF ടീമിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർ ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സോണി എന്നിവരാണ് ഉണ്ടായിരുന്നത്..