IJKVOICE

മിഥുന്‍: പരിമിതികളില്‍ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണര്‍വിനുള്ള ഊര്‍ജമാക്കി മുന്നേറിയ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ഐഎഎസ്എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ പടിയൂര്‍ എടതിരിഞ്ഞി സ്വദേശി മിഥുന്‍ പോട്ടക്കാരന്‍. ജനിച്ചപ്പോള്‍ത്തന്നെ ഒരു കണ്ണ് ഇല്ലായിരുന്നു. മുച്ചുണ്ട് കാരണം പിന്നീട് സംസാരത്തിനും പരിമിതികളുണ്ടായി. കൂലിപ്പണിക്കാരനായ അച്ഛന്‍ സുരേഷും സ്‌കൂളില്‍ സ്വീപ്പറായ അമ്മ സിന്ധുവുമാണ് മിഥുന് പരിമിതികളെ അതിജീവിക്കാനുള്ള കരുത്തും ഊര്‍ജവും നല്‍കിയത്. അമ്മ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് ആണ്.സ്‌കൂളില്‍ പഠനത്തില്‍ മിടുക്കനായിരുന്നു. അതോടെ അധ്യാപകര്‍ക്ക് ഇഷ്ടപ്പെട്ട വിദ്യാര്‍ഥിയായി. മുറിച്ചുണ്ട് പ്രശ്‌നവും താടിയെല്ലിന്റെ വളര്‍ച്ചക്കുറവ് പ്രശ്‌നവും പരിഹരിക്കാന്‍ 16 ശസ്ത്രക്രിയകള്‍ ചെയ്തു. എങ്കിലും സംസാരപരിമിതി മാറിയില്ല. എടതിരിഞ്ഞിയിലെ എച്ച്ഡിപി എച്ച്എസ്എസില്‍ പഠിക്കുന്‌പോള്‍ 2013-ല്‍ സ്‌കൂള്‍ ലീഡറായി.ആ സമയത്താണ് ‘സൗണ്ട് തോമ’ എന്ന സിനിമയിറങ്ങിയത്. എതിര്‍ചേരിയിലുള്ളവര്‍ ഏതു വിധേനെയും തോല്‍പ്പിക്കാനായി സൗണ്ട് തോമയെന്ന് വിളിച്ചു. ആ കളിയാക്കല്‍ കൂടുതല്‍ കരുത്തുപകര്‍ന്നു. ആ കരുത്തു കൂടുതല്‍ േവാട്ട് നേടി വിജയിക്കുന്നതിലേക്കെത്തി.ശ്രീകേരളവര്‍മ േകാളേജിലാണ് ബിഎ മലയാളം പഠിച്ചത്. അപ്പോള്‍ അവിടെ ഐഎഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു.ഇപ്പോള്‍ അവിടെത്തന്നെ എംഎ മലയാളം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്, 26 വയസ്സുള്ള മിഥുന്‍. എടതിരിഞ്ഞി സഹകരണ ബാങ്ക് ഡയറക്ടറുമാണ്