IJKVOICE

ജ്യേഷ്‌ഠനെ കുറ്റക്കാരനെന്നു കണ്ടെത്തി

മാള കുമ്പിടിയിൽ നാലുകണ്ടൻ പോൾ (69) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിനോദ്‌കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ 22 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പ്രതി ഇയാളുടെ സഹോദരനായ ആൻ്റു ( 56 ) വിനെയാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും ആൻ്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആൻ്റു ഭാഗീകമായി മണ്ണിട്ടു മൂടിയതിനു ബാക്കി മണ്ണിനെ ചൊല്ലിയുള്ള തർക്കതിലുള്ള വൈരാഗ്യത്താലും പ്രതി ഇരുമ്പ് കമ്പി വടി കൊണ്ട് ആൻ്റുവിനെ അടിച്ച് മാരകമായി പരിക്ക് ഏൽപിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. മാള ഇൻസ്പെക്ടർ ആയിരുന്ന സജിൻ ശശി വി അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി എൻ വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു. പ്രതിയ്ക്ക് ഉള്ള ശിക്ഷ 23.06.25 തിങ്കളാഴ്ച്ച പ്രസ്താവിക്കും. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്മരിക്കുകയും, 19 തൊണ്ടി മുതലുകളും, 53 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയേയും തെളിവായി നൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വിജു വാഴക്കാല, അഡ്വക്കേറ്റ് ജോജി ജോർജ്ജ് (പബ്ലിക് പ്രോസിക്യൂട്ടർ ഇരിങ്ങാലക്കുട), അഡ്വക്കേറ്റ് ശ്രീദേവ് തിലക്, അഡ്വക്കേറ്റ് റെറ്റൊ വിൻസൻറ് എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ സി പി ഓ വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു