IJKVOICE

ഗസറ്റഡ് ഓഫീസേഴ്‌സ് ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം രൂപ നൽകി

തൃശൂര്‍ ജില്ലയിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ജില്ലാ കലക്ടറും ക്ലബ് പ്രസിഡന്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് വേണ്ടി ചെക്ക് സ്വീകരിച്ചു. ക്ലബ് ഭാരവാഹികളായ സെക്രട്ടറി ഡോ. സി കെ സില്‍വന്‍, എ കെ സുന്ദരന്‍, ജോസഫ് മുണ്ടശ്ശേരി, ജിറ്റി ജോര്‍ജ്, വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായി ദമ്പതികള്‍.

റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്. വേലൂര്‍ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന ഡോവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്

3050 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കുരുന്നുകൾ ശിവനന്ദനയും ശിവന്യയും കളക്ടറെ കണ്ടു.

വീട്ടിലേക്ക് ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ജില്ലാ കലക്ടറെ കാണാനെത്തിയത്. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ നിന്ന് വയനാടിലെ പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്തയറിഞ്ഞ ഇരുവരും തങ്ങളുടെ ചെറിയ സമ്പാദ്യം ദുരിതബാധിതര്‍ക്കായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കണിമംഗലം എസ്.എന്‍.ജി.എച്ച്‌സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. ഇരുവരെയും സ്‌നേഹത്തോടെ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വീകരിച്ചു. ഏറെ നാളായി ചേര്‍ത്തുവച്ച 3050 രൂപയാണ് സഹായമായി […]

23-ാം വാർഡിൽ ശക്തി നഗറിൽ (ഹൗസിംഗ് ബോർഡ്)മഠത്തിൽ ശങ്കരൻ കൂട്ടി മകൻ 70 വയസ്സ് കൂട്ടപ്പൻ ഇന്ന് രാവിലെ 5 മണിക്ക് സ്വവസതിയിൽ വച്ച് നിര്യാതനായി.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ ഭാര്യാ : സതി ഇളയിടത്ത് മകൻ : അഭിലാഷ്

ഹനാന്റെ കുഞ്ഞു സംബാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയും, കാളത്തോട് സ്വദേശികളായ മമ്മസ്ര ഇല്ലത്ത് അൻസാറിന്റെയും ജസ്നയുടേയും മകനായ മുഹമ്മദ് ഹനാൻ അൻസാറാണ് കുടുക്കയിൽ കൂട്ടിവെച്ച പണം മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകിയത്. സർക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു തുക ഏറ്റുവാങ്ങി.

ക്രൈസ്റ്റ് കോളേജിലെ തവനിഷ് സാമൂഹ്യ സേവന സംഘടന വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ കൈമാറി.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡോ. ജോളി ആന്‍ഡ്രുസില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങി. മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, മാനേജ്‌മെന്റ് ഗവണിംഗ് കൗണ്‍സില്‍ അംഗം എം.പി ജാക്ക്‌സണ്‍, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ മുവിഷ് മുരളി, തവനിഷ് സെക്രട്ടറി സജില്‍ വത്സന്‍, ട്രഷറര്‍ അക്ഷര, സാമൂഹ്യ പ്രവര്‍ത്തകന്‍ വി.വി റാല്‍ഫി, തവനിഷ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

തൃശൂർ തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്. 10 ദിവസം മുന്‍പാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സക്കിടെ ഇന്ന് രാവിലെയായിരുന്നു മരണം.

വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തര സഹായമായി 3 ലക്ഷം രൂപ നൽകി.

പുല്ലൂര്‍ എസ്.എന്‍.ബി.എസ്. എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളിയും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് കൈമാറി കൈമാറി. പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് 3 ലക്ഷം രൂപ നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

ശ്രീലങ്കൻ സ്വദേശിയായ അജിത്ത് കിഷൻ പെരേര (51) ജൂലൈ 24ന് തൃശൂർ കോടതിയിൽ ഹാജരാക്കവേ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.

ഇയാള്‍ക്ക് 160 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇരുനിറമാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2363608, 9497987131, 9446465345. ഇ-മെയില്‍ shotownwsttsr.pol@kerala.gov.in