കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം. ചൊവ്വാഴ്ച്ച വൈകിട്ട് 4.45 നാണ് ജോഷി മന്ത്രിയുടെ അറിയിപ്പനുസരിച്ച് ബാങ്കിൽ എത്തിയത്. എന്നാൽ ബാങ്ക് ജീവനക്കാർക്ക് ഇതെ കുറിച്ച് അറിവൊന്നും ഇല്ലായെന്നാണ് മറുപടി ലഭിച്ചത്. നിക്ഷേപ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടേ പോകുന്നുള്ളു എന്ന തീരുമാനത്തിൽ ജോഷി ബാങ്കിൽ തുടർന്നോടെ ബാങ്ക് സമയം കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഓഫീസ് അടക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പിന്നിട് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രാകേഷ് കെ.ആറിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവുമായി ഏറെ നേരം ചർച്ചയിൽ ജോഷിയുടെ പേരിൽ ഉള്ള നിക്ഷേപതുക തിരികെ നൽകാൻ ധാരണയായെങ്കിലും കുടുംബാംഗങ്ങളുടെ പേരിൽ ഉള്ള തുകയടക്കം തിരികെ വേണമെന്ന നിലപാടിൽ ജോഷി ഉറച്ച് നിൽകുകയായിരുന്നു. ജോഷിയുടെ പേരിൽ ഉള്ള തുക ലഭിക്കുന്നതോടെപ്പം കുടുംബാംഗങ്ങളുടെ പേരിലുള്ള തുക മൂന്ന് മാസത്തിനകം നൽകാം എന്ന വാഗ്ദാനം എഴുതി നൽകണമെന്ന ജോഷിയുടെ ആവശ്യത്തെ തുടർന്ന് ചർച്ച പ്രതിസന്ധിയിലാവുകയായിരുന്നു.ആഴ്ച്ചകൾക്ക് മുൻപാണ് ബാങ്കിലെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയ്ക്കും സർക്കാരിനും ജോഷി നിവേദനം നൽകിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ച് 20 ഓളം ഓപറേഷനുകൾ നടത്തിയ വ്യക്തിയാണ് ജോഷി. കുടുംബാംഗങ്ങളുടെ അടക്കം 90 ലക്ഷത്തോളം രൂപയാണ് ജോഷിയുടെ നിക്ഷേപ തുക.
കൊടുങ്ങല്ലൂര്‍ ശ്രീ നാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു.

പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്. ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം.ഒടുവിൽ 28 ലക്ഷം രൂപയുടെ ജോഷിയുടെ പേരിലുള്ള നിക്ഷേപ തുക തിരികെ നൽകി.
കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് മത സൗഹാർദ്ദ യാത്രയയപ്പ്
ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കും: മന്ത്രി ഡോ. ആര് ബിന്ദു
സംസ്ഥാന പാതയിൽ കാട്ടുങ്ങച്ചിറ ലിസി കോളേജിന് സമീപം ലോറിയിൽ കാർ കൂട്ടിയിടിച്ച് അപകടം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പൂർവ്വ വിദ്യാർത്ഥിയും കരുവന്നൂർ പുത്തൻ തോട് സ്വദേശി യുമായ ഹൃഷികേശ് ജയന് ശൗര്യചക്ര

ഇരിങ്ങാലക്കുട: ഒന്നാംക്ലാസ് മുതൽ ഋഷികേശിന്റെ സ്വപ്നം പൈലറ്റാകണമെന്നതായിരുന്നു. 12-ാം ക്ലാസുവരെ ഈ സ്വപ്നവുമായി മുന്നോട്ടുപോയി. വെള്ളിയാഴ്ച വ്യോമസേനയ്ക്കും നാടിനും അഭിമാനമായി രാഷ്ട്രപതിയിൽനിന്ന് ഈ 25-കാരൻ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങും. കരുവന്നൂർ പുത്തൻതോട് സ്വദേശിയും എയർഫോഴ്‌സ് ഓഫീസറുമാണ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഋഷികേഷ് ജയൻ. 2023 മേയ് 24-ന് ഔദ്യോഗിക പരിപാടിക്കായി പോയി സേനാംഗങ്ങളുമായി മടങ്ങവേയുണ്ടായ അപകടത്തിൽനിന്ന് സേനാംഗങ്ങളേയും വിമാനവും രക്ഷിച്ചതിനാണ് ഋഷികേശിന് ശൗര്യചക്ര സമ്മാനിക്കുന്നത്. അപകടസമയത്ത് പുലർത്തിയ അസാധാരണമായ ധൈര്യവും ജോലിയോടുള്ള കൂറും മറ്റും കണക്കിലെടുത്താണ് ശൗര്യചക്ര ബഹുമതി […]
ഉത്സവത്തിനിടെ പോലീസ്‌മർദനത്തിൽ മൂന്നു പല്ലുകൾ പോയതായി പരാതി. എളവള്ളി വാക സ്വദേശി കുന്നത്തുള്ളി മുരളി(56)ക്കാണ് മർദനമേറ്റതായി പരാതി. ശനിയാഴ്ച വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈകീട്ടാണ് സംഭവം.

വാക കാക്കത്തിരുത്തിൽനിന്ന് വരുന്ന പൂരത്തിനിടെ തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടെ അതുവഴിവന്ന മുരളിയെ പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോഷി മർദിച്ചെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് കുന്നംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. നടപടിയാവശ്യപ്പെട്ട് മുരളി മുഖ്യമന്ത്രി, ഡി.ജി.പി., കമ്മിഷണർ, എ.സി.പി., പാവറട്ടി എസ്.എച്ച്.ഒ. എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മുരളിയെ മർദിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന മുരളി പോലീസിനുനേരെയാണ് അതിക്രമം കാണിച്ചതെന്നും യൂണിഫോമിൽക്കയറിപ്പിടിച്ചപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിച്ച എസ്.ഐ.യുടെ കൈവിരലിൽ കടിച്ചതായും പോലീസ് പറഞ്ഞു. മുരളിയെ മർദിച്ച പോലീസ് […]
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ സാറിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

1998 ൽ പോലീസ് കോൺസ്റ്റബിൾ ആയി KAP രണ്ടാം ബറ്റാലിയനിൽ കേരള പോലീസിൽ ജോലിക്ക് കേറി. 2003 ..ൽ നേരിട്ട് സബ് ഇൻസ്പെക്ടർ ആയി ചേർന്നു. 2010 ൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി പ്രമോഷൻ ആയി. 11 വർഷത്തെ സേവനത്തിനു ശേഷം 2021 ൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി പ്രമോഷൻ ആയി. വടകര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി നിയമിതനായ ശേഷം അവിടെ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയി ട്രാൻസ്ഫർ ആയി കൊടുങ്ങല്ലൂർ വന്ന് […]
കരുവന്നൂർ ബാങ്കിൽ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ദയാവധത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ഇദ്ദേഹത്തിന് പണം നൽകാൻ മന്ത്രി തല ഇടപെടൽ. തൻ്റെ പണം മാത്രമായി വേണ്ടെന്നും കുടുംബാംഗങ്ങളുടെ മുഴുവൻ തുകയും പലിശ സഹിതം വേണമെന്ന് ജോഷി.