കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ എസ്. മജീദിനാണ് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. മത്സ്യതൊഴിലാളിയാണ് മജീദ്. ബുധനാഴ്ച രാവിലെ കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ. ചെന്താമരയിൽനിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് മജീദിന്റെ ഭാഗ്യം വന്നെത്തിയത്. ആദ്യവിൽപ്പനയായതിനാൽ 10 രൂപ നൽകി. ബാക്കി 240 രൂപ മീൻ വിൽപ്പന കഴിഞ്ഞ് മടങ്ങിവരുമ്പോൾ നൽകാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകൾ വാങ്ങിയത്. വിൽപ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നൽകുകയും ചെയ്തു. എഫ്.എക്സ്. 492775 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസസമ്മാനവും മജീദീന് ലഭിക്കും. നാലു വർഷമായി മീൻ കച്ചവടം നടത്തിയാണ് മജീദും കുടുംബവും ജീവിക്കുന്നത്. 20 വർഷമായി ലോട്ടറിയെടുക്കുന്ന മജീദിന് ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. മജീദീന്റെ ഭാര്യ: ലൈല. മക്കൾ: ജെസീന, റിയാസ്, ജംസീന എന്നിവരാണ്.
പൊറുത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടന്ന വലിയ തിരുവാതിരയിൽ നിന്നും. പ്രശസ്ത തിരുവാതിര കലാക്കാരി ഉമ സന്ദീപിന്റെ നേതൃത്വത്തിലാണ് തിരുവാതിര കളി അഭ്യസിപ്പിച്ചത്
മുരിയാട് എംപര്‍ ഇമ്മാനുവല്‍ ചര്‍ച്ച് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്,ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്
ആളൂരില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി.15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.സംഭവത്തില്‍ ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ലാല്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍..
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് കൊററനല്ലൂർ ആശാനിലയത്തിലെ കുട്ടികൾക്കൊപ്പം കൃസ്തുമസ് ആഘോഷിച്ചു.

കൊററനല്ലൂർ ആശാനിലയത്തിലെ ഭിന്നശേഷിക്കാരായ 94 കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്നു് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ കൃസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. Rev. ഫാദർ പോൾ എ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ മുഖ്യാതിഥി ആയിരുന്നു. ആശാനിലയം സ്കൂൾ പ്രിൻസിപ്പൽ സിസ്ററർ ഡോണ സ്വാഗതം പറഞ്ഞു. V. Rev. ഫാദർ ജോസ് മഞ്ഞളി പരിപാടി ഉദ്ഘാടനം ചെയ്തു. Rev. ഫാദർ […]
ജനുവരി മൂന്നു മുതൽ ഫെബ്രുവരി 27 വരെ ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ ബാസ്കറ്റ് ബോൾ സീനിയർ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദർശ് എസ് കാപ്പൻ. ആദർശ് ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഏഴടിയോളമാണ് ആദർശിന്റെ പൊക്കം. ജൂനിയർ ഇന്ത്യൻ ക്യാമ്പിലും, കേരളാ ടീമിലും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സ്പോർട്സ് കൌൺസിൽ പരിശീലനം ജിജോ പോൾ ആണ് ആദർശിന്റെ പരിശീലനം. ഇക്കഴിഞ്ഞ നാഷണൽ ഗെയിംസിൽ സ്വർണം നേടിയ വനിതാ ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലകനും കൂടിയാണ് അദ്ദേഹം
കുഴിക്കാട്ട്കോണം നമ്പിയങ്കാവ് ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവത്തിന് കൊടിയേറി
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ഭാര്യ: സിജി (അധ്യാപിക). മകന്‍: ദേവദത്ത്.വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.