കരുവന്നൂർ ബാങ്ക് അധികൃതരുടെ വാർത്ത സമ്മേളനം
പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി പി.കെ.ഭാസി ചുമതല ഏറ്റെടുത്തു. കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ ചുമതല കൈമാറി. കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.സതീഷ് വിമലൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശരത് ദാസ്, മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി സിന്ധു അജയൻ, മണ്ഡലം ഭാരവാഹികളായ എം.എസ് സന്തോഷ്, രജീന്ദ്രൻ പുല്ലാനി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസ് പൊ റത്തശ്ശേരി മണ്ഡലം പ്രസിഡണ്ടായി ശ്രീ ശരത് കെ ദാസും വൈസ് പ്രസിഡണ്ടായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി സതീഷ് വിമലൻ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ് കുമാർ മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ സനൽ കല്ലുക്കാരൻ, മുൻ മണ്ഡലം […]
ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി മത്സരത്തിൽ പുല്ലൂർ വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു

അതിരപ്പള്ളിയിൽ കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു.വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വീണത്.ആനക്കുട്ടിയെ കരയ്ക്ക് കയറ്റി.അതിരപ്പിള്ളി വെറ്റിലപ്പാറയിൽ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷിച്ചു.പ്ലാന്റേഷൻ കോർപ്പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്
ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വെള്ളോൻ മകൻ മാധവൻ ( മാധവ് സ്റ്റോഴ്സ് ഉടമ ) ( 75 )അന്തരിച്ചു.

ഭാര്യ ദേവകി മക്കൾ പ്രിയ.മഞ്ജു.മനേഷ്. മരുമക്കൾ വിനയൻ ( അസിസ്റ്റന്റ് എൻജിനീയർ കെഎസ്ഇബി ഇടുക്കി ) ആനന്ദ് ( എൻജിനീയർ ചെന്നൈ ) സമീര.സംസ്കാരം നാളെ വ്യാഴാഴ്ച ( 1/2/24 ) രാവിലെ 10 30 ന് മുക്തിസ്ഥാനിൽ.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം. ചൊവ്വാഴ്ച്ച വൈകിട്ട് 4.45 നാണ് ജോഷി മന്ത്രിയുടെ അറിയിപ്പനുസരിച്ച് ബാങ്കിൽ എത്തിയത്. എന്നാൽ ബാങ്ക് ജീവനക്കാർക്ക് ഇതെ കുറിച്ച് അറിവൊന്നും ഇല്ലായെന്നാണ് മറുപടി ലഭിച്ചത്. നിക്ഷേപ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടേ പോകുന്നുള്ളു എന്ന തീരുമാനത്തിൽ ജോഷി ബാങ്കിൽ തുടർന്നോടെ ബാങ്ക് സമയം കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഓഫീസ് അടക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പിന്നിട് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രാകേഷ് കെ.ആറിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവുമായി ഏറെ നേരം ചർച്ചയിൽ ജോഷിയുടെ പേരിൽ ഉള്ള നിക്ഷേപതുക തിരികെ നൽകാൻ ധാരണയായെങ്കിലും കുടുംബാംഗങ്ങളുടെ പേരിൽ ഉള്ള തുകയടക്കം തിരികെ വേണമെന്ന നിലപാടിൽ ജോഷി ഉറച്ച് നിൽകുകയായിരുന്നു. ജോഷിയുടെ പേരിൽ ഉള്ള തുക ലഭിക്കുന്നതോടെപ്പം കുടുംബാംഗങ്ങളുടെ പേരിലുള്ള തുക മൂന്ന് മാസത്തിനകം നൽകാം എന്ന വാഗ്ദാനം എഴുതി നൽകണമെന്ന ജോഷിയുടെ ആവശ്യത്തെ തുടർന്ന് ചർച്ച പ്രതിസന്ധിയിലാവുകയായിരുന്നു.ആഴ്ച്ചകൾക്ക് മുൻപാണ് ബാങ്കിലെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയ്ക്കും സർക്കാരിനും ജോഷി നിവേദനം നൽകിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ച് 20 ഓളം ഓപറേഷനുകൾ നടത്തിയ വ്യക്തിയാണ് ജോഷി. കുടുംബാംഗങ്ങളുടെ അടക്കം 90 ലക്ഷത്തോളം രൂപയാണ് ജോഷിയുടെ നിക്ഷേപ തുക.
കൊടുങ്ങല്ലൂര്‍ ശ്രീ നാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു.

പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്. ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം.ഒടുവിൽ 28 ലക്ഷം രൂപയുടെ ജോഷിയുടെ പേരിലുള്ള നിക്ഷേപ തുക തിരികെ നൽകി.
കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് മത സൗഹാർദ്ദ യാത്രയയപ്പ്